കാബൂളിൽ അടക്കം ബോംബിട്ട് പാകിസ്ഥാൻ; ഏറ്റുമുട്ടൽ തുടരുന്നു.
കാബൂൾ: പാകിസ്ഥാനും അഗ്ഫാനിസ്ഥാനും തമ്മിലുള്ള ആക്രമണം രൂക്ഷമായി തുടരുന്നു. കാബൂളിൽ അടക്കം താലിബാന്റെ സുപ്രധാന കേന്ദ്രങ്ങളിൽ പാകിസ്ഥാൻ ബോംബിട്ടു. അതിർത്തിയിലെ പ്രകോപനത്തിനുള്ള തിരിച്ചടിയാണെന്നാണ് പാക് വാദം. ആക്രമണങ്ങൾക്ക് മറുപടിയായി വലിയ തോതിലുള്ള സൈനിക നീക്കം ആരംഭിച്ചതെന്ന് അഫ്ഗാൻ പറഞ്ഞു. മുൻപുണ്ടായ ആക്രമണങ്ങളിൽ കുറഞ്ഞത് 18 പേരെങ്കിലും കൊല്ലപ്പെട്ടതായി അവർ അവകാശപ്പെട്ടു.